(അനുഭവക്കുറിപ്പ്)https://www.facebook.com/malappurathukaaranblogger
ബൈത്തുറഹ്മ ചർച്ചയായിരുന്നു ഫേസ്ബുക്കിലെ പ്രധാന ഇനം. മലപ്പുറം ജില്ല സമ്മേളന പത്ര സമ്മേളനത്തിൽ ജില്ലാ നേതാക്കൾ കാരുണ്യ ഭവനങ്ങളുടെ സാമ്പത്തികം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു രാഷ്ട്രീയ വിരോധത്തിനപ്പുറത്തേക്ക് മേറ്റ്ന്താണു ഇങ്ങനെ ചിന്തിപ്പിക്കാനുള്ള കാരണം? ഒരു പഞ്ചായത്തിൽ 5 വീടുകൾ എങ്കിലും ഉയർന്നിട്ടുണ്ട്.അതിന്റെ നടത്തിപ്പും ഒരു അന്വേഷണ വിധേയമാക്കിയാൽ കണ്ണു നനഞ്ഞു പോകും. സംഘാടകരുടെ ആത്മാർത്ഥത കണ്ടാൽ.
എനിക്കും സുഹ്യത്തുക്കൾക്കും വൈകാരിക ആത്മ ബന്ദം ഇത്തരത്തിലൊരു ഭവന നിർമ്മാണവുമായി ഉണ്ടായി. ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ത മനസ്സിലാക്കുകയും ആദ്യമവർക്ക് ധൈര്യമായി അന്തിയുറങ്ങാൻ ഒരു കൂര അത്യാവശ്യമാണെന്ന് തോനുകയും അതുമായി ബന്ദപ്പെട്ട് ആശയ രൂപീകരണം നടത്തുകയും ചെയ്തു. എന്തെങ്കിലും ഉടനടി ചെയ്യണമെന്ന് ഒരാഗ്രഹം. രാഷ്ട്രീയമോ വോട്ടോ ലക്ഷ്യമല്ലായിരുന്നു. സമൂഹത്തിൽ അങ്ങിനെ പ്രയാസങ്ങളുള്ള ഒത്തിരി പേർ ഉണ്ട്. മുൻ ഗണനക്ക് അർഹരായവരിൽ ഒന്നാമത്. ലക്ഷ്യം പുതിയ വീട്. മാറ്റി താമസിപ്പിക്കൽ. ഫണ്ട് കണ്ടെത്തൽ എന്നിവ മുതിർന്നവരുമായും സംസാരിച്ചു. ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റുമോ എന്നൊരു സംശയവും. കാരണം ഓരോരുത്തരും കൂലി പണിക്ക് പോകുന്നവർ കൂടെയുള്ളത് ആത്മാർത്ഥത മാത്രം.കാശിന്റെ കാര്യത്തിൽ മാത്രം ധൈര്യം കുറവ്. ആദ്യം ധൈര്യം സ്വരൂപിച്ചു. എല്ലാവരും ഒരേ മനസ്സായി നമ്മളെ കൊണ്ടും സാധിക്കും എന്നൊരു ഉറച്ച വിശ്വാസം.പലപ്പോഴും ധൈര്യം ചോർന്ന് പോകുന്നോ എന്നൊരു പേടിയും.
സർക്കാറിൽ നിന്നും അലപം തുക പാസ്സായി. പിന്നീട് ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപീകരിച്ച് കമ്മറ്റിയുണ്ടാക്കി വെക്തത വരുത്തി. സംഘ ബോധത്തോട് കൂടി മുന്നേറി. ആദ്യ സംഖ്യ സ്വരൂപണത്തിനു തിരുവനന്ത പുരം യാത്രയും സംഘടിപ്പിച്ച് 6700 രൂപ ലാഭമുണ്ടാക്കി നീക്കി വെച്ച് ആ സംഖ്യ മുന്നിൽ കണ്ട് 10 നിത്യ രോഗികൾക്ക് റിലീഫ് നൽകി തുടക്കം കുറിച്ചപ്പോൾ വീണ്ടും ബാക്കിയായ 7000രൂപ ഭവന പദ്ധതിയിലേക്കുള്ള ആദ്യ നീക്കി വെപ്പായിരുന്നു.
ഒരേ മനസ്സായി ഒന്നായ് സംഘടിച്ചപ്പോൾ നിലവിലെ വീട് പൊളിക്കൽ ഒരു പണിയായി തോനിയില്ല ആർക്കും. മാറ്റി താമസിപ്പിക്കലുമെല്ലാം തക്യതി. ഫേസ് ബുക്കിൽ ആദ്യ പോറ്റിട്ടപ്പോൾ ഞാൻ അറിയാത്ത സംസാരിച്ചിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ബാലക്യഷണന്റെ പി.എം കണ്ടു ബാങ്ക് അക്കൗണ്ട് ശരിയല്ലേ എന്നും അന്വേഷിച്ച് ആദ്യ 10000 രൂപ ലഭിച്ചപ്പോൾ തെല്ലൊന്നുമല്ല സന്തോഷം. ഇതിനു വേണ്ടി അഹോരാത്രം പ്രയത്നിച്ചവരിൽ ഭൂരിഭാഗവും സ്വന്തമായൊരു വീട് സ്വപ്നം കണ്ട് നടക്കുന്നവരും കട ബാധ്യത ഉള്ളവരും കൂലിപണിക്കാരുമായിരുന്നു.
ഘട്ടം ഘട്ടമായി പണി തീരുംമ്പോഴും നെഞ്ചിടിപ്പിനു കുറവൊന്നുമില്ലായിരുന്നു നേത്യത്വം കൊടുത്തിരുന്ന പ്രിയപ്പെട്ടവർക്ക്. എല്ലാവരും സഹകരിച്ചും സഹായിക്കാൻ കഴിയുന്നവരെ അതിനു വേണ്ടി പ്രോത്സാഹിപ്പിച്ചും ഇതിന്റ്ര് ഭാഗമായവർ നൂറോളം പേർ വരും.മുസ്ലിം ലീഗ് രാഷ്ട്രീയത്തെ പരസ്യമായി എതിർക്കുന്നവരും അനുകൂലിക്കുന്നവരും അരാഷ്ട്രിയ വാദികൾ വരെ സഹായിച്ചപ്പോൾ ആരും ജാതിയും മതവും അന്വേഷിച്ചില്ല. സിമന്റ് ചാക്കുകൾ നൽകിയും വെട്ട് കല്ല് നൽകിയും കമ്പി നൽകിയും ശാരീരികമായി അദ്ധ്വാനം സംഭാവന നൽകിയവരും ഒരുപാടുണ്ട്. ആദ്യവസാനം വരെ ഓടി നടന്നവർ ഇന്നു പഞ്ചായത്ത് മെമ്പർ പൊലുമായില്ലെങ്കിലും അവർ അനുഭവിക്കുന്ന മാനസിക സുഖം/ആത്മ സംത്യപ്തി മറ്റാർക്കുമുണ്ടാവില്ല എന്ന ഉറച്ച വിശ്വാസം. നാട്ടുകാരേയും കുടുംബങ്ങളേയും വിളിച്ച് ഉഗ്രൻ പാർട്ടിയും നൽകി അവസാനമായി കെട്ടിയ പന്തലും കസേരയും മേശയും ഡക്കറേഷൻ ഷോപ്പിൽ എത്തിക്കുന്നവരെ ഇടതടവില്ലാതെ ഓടിപാഞ്ഞവർക്ക് ഇന്നിതുകൊണ്ട് സാമ്പത്തിക പ്രയാസമില്ല. പത്തിൽ മുകളിൽ ലക്ഷം ചിലവഴിച്ച സുന്ദര വീട് സമ്മാനിക്കാൻ കൂടെ നിന്നവർ ആരും തന്നെ സഹായിച്ചത് കൊണ്ട് ഒന്നും നഷ്ടപ്പെടുകയുമുണ്ടായിട്ടില്ല. - അവസാനം ഞങ്ങൾക്കും കിട്ടി നല്ലൊരു സമ്മാനം. ഹ്യദയത്തിൽ ചാലിച്ച നല്ലൊരു വാക്ക് .സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ നിറ പുഞ്ചിരി.... പ്രാർത്ഥന ഞങ്ങൾക്ക് എന്നുമുണ്ടാകുമെന്ന പൂർണ്ണ വിശ്വാസം. ( വീടില്ലാതെ കഷ്ടപ്പെടുന്നവർ ഇനിയുമുണ്ടെന്ന പൂർണ്ണ ബോധ്യം ഞങ്ങൾക്കുണ്ട് അള്ളാഹു ശക്തിയും ധൈര്യവും തരട്ടെ ഈ സംഘ ശക്തിക്ക് എന്ന പ്രാർത്ഥന മാത്രം ) കമ്മീഷൻ വെച്ച് തന്നെ അന്വേഷിക്കണം. കാരണം ഇത് നിസാരമാണു മനസ്സു വെച്ചാൽ സ്വപ്നം കാണട്ടെ നമ്മൾ കാണുന്നത് പോലെ എല്ലാവരും. ഏഴെന്ന മാന്ത്രിക സംഖ്യയിൽ ഞങ്ങളുടെ ഈ കൂട്ടായ്മ പൂർണ്ണ വിജയമാണു. ശിഹാബ് തങ്ങളുടെ നാമധേയത്താൽ വീട് പൂർത്തീകരിച്ചത് കൊണ്ട് ഓണപ്പുടയിലെ ആരും കട ബാധ്യത കൊണ്ട് നാടു വിട്ടിട്ടില്ലെന്ന കാര്യവും ഈ വിഷയത്തെ ഭയക്കുന്ന ഇടതുപക്ഷ സുഹ്യത്തുക്കളെ ഓർമ്മിപ്പിക്കുന്നു- മലപ്പുറം ജില്ലാ സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടവരാണു അല്ലെങ്കിൽ സ്വന്തം നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ അവർ ഇടപെടുന്നില്ല എന്ന് സാരം. ഈ പ്രസ്താവനയുടെ പൊരുൾ .
- ഷമീർ കൊളത്തൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ