2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

പ്രവാസിയുടെ പെരുന്നാൾ

     പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ഒരാളുടെ ചിത്രം.കൂടെ ഒരു നെയിം ബോർഡും പ്രവാസിയുടെ പെരുന്നാൾ എന്നെഴുതിയും വെച്ചിരിക്കുന്നു അതിൽ.ഈ ചിത്രത്തിനും ഒരുപാട് സം‍വദിക്കാനുണ്ടെന്ന് തോനുന്നു.ഗ്യഹാതുരത്വത്തിന്റെ ഒരു തികട്ടി വരൽ എന്നൊക്കെ വേണമെൻകിൽ പറയാം.ഈ ചിത്രം ചിലപ്പൊൾ നാട്ടിലുള്ള സുഹ്യത്തുകൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നത് യാഥാർത്യം.

     
പ്രവാസികളിൽ  30% ആളുകൾ മാത്രമേ കുടുംബത്തോടൊപ്പം ജീവിക്കുന്നുള്ളൂ അല്ലാത്തവർ പ്രവാസ ഭാഷയിൽ ‘ബാച്ചിലർ’ആണ്.പലർക്കും വർഷങ്ങളിൽ കിട്ടുന്ന ഒഴിവ് ദിനം പെരുന്നാളുകൾ മാത്രമാണ്.ആ പെരുന്നാൾ ദിവസം മണിക്കൂറുകൾ തികയാതെ വരുന്നത് സ്വാഭാവികം.വലിയ ശതമാനം മലയാളികളും കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു ,അവർക്ക് കച്ചവട തിരക്ക് പെരുന്നാൾ രാവിലുകളുമായിരിക്കും ,സുബഹിയോടടുക്കും ചിലപ്പൊൾ ജോലി കഴിഞ്ഞ് റൂമിലെത്താൽ ആ സമയത്തായിരിക്കും ഡ്രസ്സെടുക്കുന്നതും ബാർബർ ഷോപ്പിൽ പോകുന്നതെല്ലാം തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അപ്പോഴായിരിക്കും ഓർമ വരുക.പെരുന്നാൾ രാവ് എല്ലാം കൊണ്ടും തിരക്കോട് തിരക്ക് തന്നെ! കണ്ണുടകൾ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരിക്കും അത്രക്കങ്ങ് ക്ഷീണം ഉണ്ടാകാം.

    ഒന്നു കണ്ണടക്കാനുപോലുമാകാനകാതെ കുളിച്ച് പുത്തൻ വസ്ത്രവും ധരിച്ച് അത്തറും പൂശി മുസല്ലയുമെടുത്ത് മസ്ജിദിലേക്കോ ഈദ് ഗാഹുകളിലേക്കോ ഉള്ള ഓട്ടപ്പാച്ചിൽ.അപ്പോഴേക്കും തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടാകും..ചിലപ്പോൾ ഇമാം നമസ്കാരത്തിനുള്ള തയ്യാറെടുപ്പിലുമാകാം പിന്നീട് നമസ്കാരവും ഖുതുബയും കഴിഞ്ഞ് പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് പരസ്പരം ആശ്ലേഷിച്ചും ഈദ് സന്ദേശം കൈമാറിയും വിശേഷങ്ങൾ പൻക് വെച്ചും അടുത്തുള്ള കഫ്ടീരിയയിൽ നിന്നു സുലൈമാനിയും കുടിച്ച് അല്പം നാട്ടുവർത്തമാനങ്ങളും വീട്ട് വിശേഷങ്ങളും.പിന്നീട് വീട്ടുകാർക്കും കുടുംബക്കാർക്കും സുഹ്യത്തുകൾക്കും നീണ്ട ഫോൺ വിളിയും....ഇത്രയുമാകുമ്പോഴേക്കും ഉറക്കിലേക്ക് താനെ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.

       ഒന്നാന്തരം ബിരിയാണി വെക്കാനുള്ള പുറപ്പാടാണു അടുത്തത് .പലപ്പോഴും സുഹ്യത്തുകളെല്ലാം ഒരിടത്ത് ഒരുമിച്ച് കൂടി സംസാരവും ബഹളവും തമാശയും കളിയും ചിരിയുമായി ഭക്ഷണവും കഴിച്ച് നാട്ടിലെ ഓർമകളും വീട്ടിലെ കാര്യങ്ങലും ലോക വിഷയങ്ങളുമെല്ലാം പറഞ്ഞ് തീരുമ്പൊഴേക്കും അടുത്ത സുലൈമാനിക്കുള്ള സമയമായിട്ടുണ്ടാകും ......


         പലരും വാച്ചിലേക്ക് ഇടക്കിടക്ക് നൊക്കുന്നുണ്ടാകും എന്റെ ഈ വർഷത്തെ ഒരു ഒഴിവ് ദിനമാണല്ലോ ശരവേഗത്തിൽ പായുന്നത് .....അപ്പോഴേക്കും കൂട്ടുകാരെല്ലാം മടങ്ങിയിട്ടുണ്ടാകും വീണ്ടും തനിച്ചായി.....നേരം വെളുത്താൻ ഇനിയും ജോലിക്ക് പോകണം ഈ വർഷത്തെ ഒരു ഒഴിവ് ദിനം കൂടി വിടപറയുന്നു...സൻകടങ്ങളുടെ പെരുമഴ അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും വീട്ടിലെ പെരുന്നാൾ എല്ലാവരും കൂടി ഭക്ഷണം കഴിക്കലും സംസാരിച്ചിരിക്കലും കൂട്ടുകുടുംബങ്ങളിലേക്കുള്ള വരവും പോക്കും വിരുന്നുകാരുമെല്ലാം ....കുടുംബത്തിനൊപ്പം അല്ലെൻകിൽ സുഹ്യത്തുകളോട് കൂടിയുള്ള കറക്കവുമെല്ലാം മനസ്സിലെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകും....വീണ്ടും അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പ്............


2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കക്കൂസ് സാഹിത്യം ?

    സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും”  പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയെ പൊത്താം.മലയാളികൾ വലിയ സാഹിത്യക്കാരാ......അതിലുപരി നല്ല ആസ്വാദകരും! ദിനം പ്രതി ആഴ്ചപതിപ്പുകളും മാസികകളും പെറ്റ് പെരുകുന്നു.കേരളത്തിലെ ജന സംഖ്യകൾപ്പുറം ദിനപത്ര വരിക്കാരും. 

               
               നമ്മൾ പലരും യാത്രാ പ്രിയരാണല്ലൊ,ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെ കാണാമെന്നത് ഒരു പൊതു തത്വമാണല്ലോ.കഥയല്ലയിത് മിഥ്യയുമല്ല സത്യമാണ്.നാം പലരും കണ്ടിട്ടും കാണാതെ പോകുന്നു. കണ്ടാലും പെട്ടെന്ന് തല തിരിക്കുന്നു.രണ്ടാളുകൾ ഒന്നിച്ച് വായിച്ചാലോ കണ്ടാലോ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു.

               
  ട്രെയ്നിലെ ബാത്ത് റൂമുകളിലും ഹോട്ടൽ ബാത്ത് റൂമുകളിലും പൊതു മൂത്ര പ്പുരകളിലും പൊതു സ്ഥലങ്ങളിലും അതും പോരാത്തതിനു ലിഫ്റ്റിലും മറ്റും എഴുതി മലയാളത്തിന്റെ തനിമയും എളിമയും സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന രീതിയിൽ മാന്യമല്ലാത്ത രീതിയിൽ സംസ്കാര ശൂന്യമായ വായിക്കാൻ അറപ്പ് തൊനുന്ന നോക്കുവാൻ കണ്ണ് സമ്മതിക്കാത്തത്ര രൂപത്തിലും വാക്കുകളിലും വിവരണത്തിലുമായി മലയാളമറിയുന്ന മലയാള മക്കളുടെ ചെയ്തികൾ എത്ര നീചം .സഭ്യതകൾക്കുമപ്പുറം കേരള നാട്ടിൽ മാത്രമല്ല ഗൾഫ് നാടുകളിൽ പോലും ഇത്തരത്തിലുള്ള കാഴ്ചകൾ നമുക്ക് കാണാൻ കഴിയും.. വലരെ അധികം വിദ്യാസമ്പന്നരുള്ള മലയാളികൽക്കിടയിൽ ഇങ്ങനെ വിളമ്പി വെക്കുന്നവരേയും നാമെന്ത് വിളിക്കണം ? ഒരു മാറ്റം എന്ന് പ്രതീക്ഷിക്കാം...?

Kerala Flood @ Gazal